കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു.
കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്
അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു
ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.
ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി മാറ്റുന്നതാണ് പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത് എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും മനീഷ് തീവാരി പ്രതികരിച്ചു.